ഡോഗ് ട്രെയ്നർ എന്ന വ്യാജേനെ മുറിയെടുത്ത് താമസം രാസ ലഹരിയുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ; പിടികൂടിയത് 18.55 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയും, 15 എക്സ്റ്റസി പിൽസും, ഒരിടവേളക്ക് ശേഷമാണ് അതീവ വിനാശകാരിയ എക്സ്റ്റസി പിൽസ് ഇത്രയും അധികം പിടിച്ചെടുക്കുന്നത്. Crime





കൊച്ചി : എറണാകുളത്ത് രാസ ലഹരിയുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ. ഇടുക്കി ഉപ്പുകണ്ടം സ്വദേശി അരവിന്ദ് (32 വയസ്സ് ), കാക്കനാട് സ്വദേശിയും ഇപ്പോൾ പള്ളിക്കര - പിണർ മുണ്ടയിൽ താമസിക്കുകയും ചെയ്യുന്ന അഷ്ലി (24 വയസ്സ്) എന്നിവരാണ് എറണാകുളം എക്സൈസ് ഇന്റലിജൻസിന്റെയും, സിറ്റി എക്സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 18.55 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയും, 15 എക്സ്റ്റസി പിൽസും (1.246 ഗ്രാം) എക്സൈസ് പിടിച്ചെടുത്തു. 
എറണാകുളം ടൗൺ കേന്ദ്രീകരിച്ച് വൻ തോതിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലുള്ളവരാണ് ഇവർ. ഒരിടവേളക്ക് ശേഷമാണ് അതീവ വിനാശകാരിയ എക്സ്റ്റസി പിൽസ് ഇത്രയും അധികം പിടിച്ചെടുക്കുന്നത്. എറണാകുളം ടൗണിൽ വ്യത്യസ്ത ഇടങ്ങളിൽ ഓൺലൈനായി റൂം എടുത്ത് മയക്ക് മരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു ഇവർ. ബാംഗ്ലൂരിൽ നിന്നാണ് ഇരുവരും മയക്ക് മരുന്ന് എത്തിച്ചിരുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള 14 ലക്ഷത്തോളം വില വരുന്ന സൂപ്പർ ബൈക്കുമായി ഇയാളുടെ ശിങ്കിടിയായ മിന്നൽ മച്ചാനെ എക്സൈസ് സ്പെഷ്യൽ ആക്ഷൻ ടീം പിടികൂടിയിരുന്നു. മിന്നൽ മച്ചാൻ പിടിയിലായതിനെത്തുടർന്ന് ഒളിവിൽ പോയ അരവിന്ദിനെ എക്സൈസ് ഷാഡോ സംഘം തിരഞ്ഞ് വരുകയായിരുന്നു. തുടർന്ന് ഇടപ്പിള്ളിക്കടുത്ത് മരോട്ടിച്ചുവടിൽ എ.വി ജോസഫ് ലൈനിലുള്ള അപ്പാർട്ട്മെന്റിൽ അരവിന്ദും ആഷ്ലിയും താമസിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചു. ഇവരുടെ പക്കൽ വലിയ അളവിൽ മയക്കുമരുന്ന് ഉണ്ടെന്ന് അറിവ് കിട്ടിയതോടെ എക്സൈസ് സംഘം ഇവരുടെ താമസ സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു. ഡോഗ് ട്രെയ്നർ എന്ന വ്യാജേനയാണ് ഇരുവരും ഇവിടെ മുറിയെടുത്ത് താമസം തുടങ്ങിയത്. പകൽ സമയം മുഴുവൻ റൂമിൽ കഴിയുന്ന ഇരുവരും രാത്രിയോട് കൂടിയാണ് മയക്ക് മരുന്ന് കൈമാറ്റം ചെയ്തിരുന്നത്. 
മോളി, മാന്റി, ബട്ടൺ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന എക്സ്റ്ററി പിൽസ് ഒന്നിന് 4000 മുതൽ ഡിമാൻഡ് അനുസരിച്ച് പല വിലകളാണ് ഇവർ ഈടാക്കിയിരുന്നത്. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ പ്രമോദ് എം.പി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി അജിത്ത്കുമാർ, പ്രിവന്റീവ് ഓഫീസർ ടി.എൻ അജയകുമാർ, കെ.ആർ സുനിൽ, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എൻ.ഡി.ടോമി, പി.പത്മഗിരീശൻ, വനിത സി.ഇ.ഒ അനിമോൾ , ഡ്രൈവർ പ്രവീൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.