ആഴകടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു.



തൃശൂർ : ആഴകടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി മുനക്കകടവ് ഹാര്‍ബറില്‍ എത്തിച്ചു. മുനക്കകടവ് നിന്നും നാല് ദിവസം മുന്‍പ് മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്റണി എന്ന ഒഴുക്ക് വള്ളമാണ് എഞ്ചിന്‍ നിലച്ചതിനെ തുടര്‍ന്ന് ആഴക്കടലില്‍ കുടുങ്ങിയത്. തമിഴ്‌നാട് സ്വദ്ദേശി ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുളള വള്ളം ചേറ്റുവ നിന്നും 35 നോട്ടിക്കല്‍ മൈല്‍ (60 കിലോമീറ്റര്‍) അകലെ ബ്ലാങ്ങാട് വടക്ക് പടിഞ്ഞാറ് കടലിലാണ് കുടുങ്ങിയത്. കടലില്‍ നല്ല ഇരുട്ടും, ശക്തിയായ കാറ്റും ഉണ്ടായതിനാലും വഞ്ചിയിലെ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതും കരയില്‍ നിന്നും വളരെ ദൂരക്കൂടുതല്‍ ഉള്ളത് കൊണ്ടും രാത്രി സമയമായതിനാലും രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് വഞ്ചി കടലില്‍ എഞ്ചിന്‍ നിലച്ച് കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന് സന്ദേശം ലഭിച്ചത്. ഉടനെ തന്നെ മുനക്കകടവ്ഭാഗത്തുള്ള സീ റെസ്‌ക്യൂ ബോട്ട് അങ്ങോട്ട് തിരിച്ചു. അപകടത്തില്‍പ്പെട്ട വള്ളത്തിലെ 5 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തുന്നതിനായി പുറപ്പെട്ട റെസ്‌ക്യൂ ബോട്ട് പിറ്റേന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ റെസ്‌ക്യൂ ബോട്ടില്‍ വള്ളത്തെ കെട്ടി കരയിലെത്തിച്ചു. അഴീക്കോട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥരായ ഇ.ആര്‍ ഷിനില്‍കുമാര്‍, വി.എം ഷൈബു, വി.എ പ്രശാന്ത്കുമാര്‍, ഫിഷറീസ് സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ ഷഫീഖ്, സിജീഷ്, ബോട്ട് സ്രാങ്ക് റസാക്ക്, ഡ്രൈവര്‍ റഷീദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകള്‍ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറെന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.




• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.