അന്തേവാസിയെ പീഡിപ്പിച്ച കേസിൽ 20 വർഷം തടവ്.





 അന്തേവാസിയായ 13 കാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ്സിൽ 7 വർഷം കഠിന് തടവും 13 വർഷം വെറും തടവും 90000 രൂപ പിഴയും ശിക്ഷാ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗം സ്പെഷ്യൽ കോടതി ജഡ്ജി രവിചന്ദർ സി ആർ വിധി പ്രസ്താവിച്ചു. 2018 മെയ് മാസം മുതൽ 7.6.2018 വരെയുള്ള കാലയളവിനുള്ളിൽ അന്തേവാസിയായ ബാലകനെ ആശ്രമത്തിനുള്ളിൽ വച്ച് ലൈംഗികാധിക്രമം നടത്തി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ആളൂർ പോലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയായ സ്വാമിയെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെയും 17 രേഖകളും പ്രതിഭാഗത്തുനിന്ന് 6 രേഖകളും ഹാജരാക്കിയിരുന്നു. ആളൂർ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന വിമൽ രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ട് അഡ്വക്കേറ്റ് ബിജു വാഴക്കാല ഹാജരായി. ലൈസൻ ഓഫീസർ രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
 നിയമത്തിന്റെ വിവിധ വകുപ്പുകളിൽ ആയി ഏഴുവർഷം കഠിനതടവിനും കൂടാതെ 10 വർഷം വെറും തടവിനും കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവർഷം വെറും തടവിനും 90000 രൂപ പിഴ അടയ്ക്കാനും പിഴയുടുക്കാതിരുന്നാൽ 10 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
 പിഴസംഖ്യ ഈടാക്കിയാൽ ആയത് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നഷ്ടപരിഹാരം ആയി നൽകുവാൻ ഉത്തരവിൽ വ്യവസ്ഥയുണ്ട്.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.