ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. Newsofkeralam
തയ്യിൽ: ഒന്നര വയസ്സുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ മാതാവായ ശരണ്യ വത്സരാജ് (28)-ന് തളിപ്പറമ്പ് അഡീഷണൽ കോടതി ജീവപര്യന്തം തടവും 1,00,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ല എങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കുവാനും വിധിച്ചു.ആൺ സുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ശരണ്യ സ്വന്തം മകനെ കൊന്നത്. കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.17/02/2020 തീയതി പിതാവ് നൽകിയ പരാതിയിൽ അന്നത്തെ കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ സതീശൻ പി.ആർ.ൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. യു. രമേശൻ ഹാജരായി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ശ്രീ. കെ.എൻ. പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്.

Comments