Posts

24 വർഷമായി ഒളിവിൽ; നിരവധി മോഷണ കേസിലെ പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. Newsofkeralam

Image
തലശ്ശേരി: കേരളത്തിലുടനീളം നിരവധി വാഹന മോഷണക്കേസുകളിലും ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസിലും പ്രതി പിടിയിൽ. വയനാട് സ്വദേശി സൈനുദ്ദീൻ(52) ആണ് വയനാട്ടിലെ കൽപ്പറ്റയിൽ വെച്ച് തലശ്ശേരി പോലീസിന്റെ പിടിയിലായത്.തലശ്ശേരി ഇൻസ്‌പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. തലശ്ശേരി എസ്‌.ഐ സൈഫുദ്ദീൻ എം.ടി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ് എ.കെ, സിവിൽ പോലീസ് ഓഫീസർ ലിജീഷ് കെ എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.തലശ്ശേരി പോലീസ് സ്റ്റേഷനിൽ 24 വർഷം മുൻപ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിത്. മലപ്പുറം ജില്ലയിലെ ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സൈനുദ്ദീൻ. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 24 ഓളം കേസുകളും ഇയാൾക്കെതിരെയുണ്ട്, എൽ.പി വാറന്റ് പ്രതിയുമാണ് സൈനുദ്ദീൻ.

കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ. Newsofkeralam

Image
കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിൽനിന്ന് എംഡിഎംഎ കണ്ടെടുത്തു. കോട്ടയംപൊയിൽ സ്വദേശി അഷ്കർ സി.എച്ച് (32) ആണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 12.64 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തു.കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസ് പെട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഷ്കർ, പോലീസിനെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അഷ്കറിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ബാംഗ്ലൂരിൽനിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പറയുകയും ചെയ്തു.കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ എസ്.ഐ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ മിതോഷ്, ജിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

മു​ൻ മ​ന്ത്രി​യും മു​സ്‌ലീം ലീ​ഗ് നേ​താ​വു​മാ​യ വി.​കെ. ഇ​ബ്രാം​ഹിം കു​ഞ്ഞ് അ​ന്ത​രി​ച്ചു.

Image
  മു​ൻ മ​ന്ത്രി​യും മു​സ്‌ലീം ലീ​ഗ് നേ​താ​വു​മാ​യ വി.​കെ. ഇ​ബ്രാം​ഹിം കു​ഞ്ഞ്(74) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ള്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പുതുവത്സരാഘോഷം; പയ്യാമ്പലം ബീച്ചിലേക്ക് ഗതാഗത നിയന്ത്രണം. Newsofkeralam

Image
 പുതുവത്സരാഘോഷം; പയ്യാമ്പലം ബീച്ചിലേക്ക് ഗതാഗത നിയന്ത്രണം. പുതുവത്സരാഘോഷം പ്രമാണിച്ച് ഡിസംബർ 31 വൈകുന്നേരം 6 മണി മുതൽ പയ്യാമ്പലം ബീച്ചിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം: എസ് എൻ പാർക്ക്- സവോയ് ഹോട്ടൽ- ഗേൾസ് സ്കൂൾ വഴി , തിരിച്ച് പോകുവാൻ: പള്ളിയാൻമൂല - ചാലാട് - മണൽ വഴി . പയ്യാമ്പലത്ത് വാഹനങ്ങൾ റോഡിൻ്റെ ഇടത് വശത്ത് മാത്രം പാർക്ക് ചെയ്യേണ്ടതാണ്. പോലീസ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് കർശന നടപടി ഉണ്ടായിരിക്കുന്നതാണ്.

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: യുവതിയും യുവാവും കണ്ണൂർ സിറ്റി പോലീസിൻ്റെ പിടിയിൽ. Newsofkeralam

Image
  കണ്ണൂർ: ഗവ. ജില്ലാ ആശുപത്രിക്ക് സമീപം മയക്കുമരുന്നുമായി യുവതിയെയും യുവാവിനെയും എംഡിഎംഎ സഹിതം കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ നജീമ കെ (33), കണ്ണൂർ തയ്യിൽ സ്വദേശിയായ കെ. രാഹുൽ @ ഷാഹുൽ ഹമീദ് (37) എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്നും 70.66 ഗ്രാം മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസ്, കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദേശപ്രകാരം എസ്ഐ കരുണാകരൻ, എസ്ഐ മനോജ്, എഎസ്ഐ ശ്രീജിത്ത്, എഎസ്ഐ അജിത്ത്, എസ്.സിപിഒ സതീഷ്, ബിനു, സിപിഒമാരായ പ്രതീഷ്, പ്രമീഷ്, നിഷിത, മിഥുൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഗതാഗതം നിരോധിച്ചു. Newsofkeralam

Image
  ഹരിപ്പാടുള്ള പനച്ചമൂട് - കൊച്ചുവീട്ടില്‍ മുക്ക് റോഡിലെ ചപ്പാത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഡിസംബര്‍ 31 മുതല്‍ ആരംഭിക്കുകയാണ്. അതിനാല്‍ അന്നേ ദിവസം മുതല്‍ ഒരു മാസത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

മുതിർന്ന സി.പി.എം നേതാവും ധർമ്മടം മുൻ എം.എൽ.എയുമായ കെ.കെ. നാരായണൻ (77) അന്തരിച്ചു.

Image
കണ്ണൂർ: മുതിർന്ന സി.പി.എം നേതാവും ധർമ്മടം മുൻ എം.എൽ.എയുമായ കെ.കെ. നാരായണൻ (77) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗമായിരുന്ന അദ്ദേഹം കണ്ണൂർ പെരളശ്ശേരി സ്വദേശിയാണ്.ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭാംഗമായത്. 2011-ൽ ധർമ്മടം മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. പിന്നീട് 2016-ൽ പിണറായി വിജയന് മത്സരിക്കുന്നതിനായി അദ്ദേഹം ഈ മണ്ഡലം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മെഡിസെപ് : പ്രീമിയം വർദ്ധനവ് പിൻവലിക്കണം : എ എം ജാഫർഖാൻ.

Image
കണ്ണൂർ: മെഡിസെപ് പദ്ധതിയുടെ പ്രതിമാസ പ്രീമിയമായി നൽകുന്ന തുക ഭീമമായി വർധിപ്പിച്ച സർക്കാർ തീരുമാനവും പ്രീമിയത്തോടൊപ്പം  ജിഎസ്ടി തുക ഈടാക്കാനുള്ള തീരുമാനവും പിൻവലിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ എം ജാഫർഖാൻ പറഞ്ഞു. മെഡിസെപ്പ് പദ്ധതിയിൽ ജീവനക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ചേരാനുള്ള സൗകര്യം ഒരുക്കണമെന്നും ലോൺ റിക്കവറി തുകയിൽ നിന്നും രണ്ട് ശതമാനം വരുന്ന തുക കമ്മീഷനായി ഈടാക്കാനുമുള്ള സർക്കാർ തീരുമാനവും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം പാനൽ ചെയ്ത ആശുപത്രികളുടെ ലിസ്റ്റ് പോലും പ്രഖ്യാപിക്കാതെ സർക്കാറും ഇൻഷുറൻസ് കമ്പനിയും ഒത്തു കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ല കൺവെൻഷനും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.വി മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ പി സുനിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വി പി ബോബിൻ, വൈസ് പ്രസിഡന്റ്‌ ജി എസ് ഉമാശങ്കർ, സെക്രട്ടറിമാരായ എം ഒ ഡയ്സൺ, ജോയ് ഫ്രാൻസിസ് സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ വി അബ്ദുൽ റഷീദ്, എ ഉണ്ണികൃഷ്ണൻ,അഷറഫ് ഇരി...

രുചി മേളമൊരുക്കി സർഗോത്സവം 2025.

Image
കണ്ണൂരിൽ നടക്കുന്ന സർഗ്ഗോത്സവം 2025 കലയുടെ ഉത്സവം മാത്രമല്ല, രുചിയുടേത് കൂടിയാണ്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കലാമേളയുടെ ഭാഗമായി ഭക്ഷണപ്പുരയിൽ എല്ലാ ദിവസവും മൂന്ന് നേരം 2500 പേർക്ക് ഭക്ഷണമൊരുക്കും. അതോടൊപ്പം ഇടനേരം ചായയും പലഹാരവും ഉണ്ടാകും. മൂന്ന് നേരവും പ്ലേറ്റിലാണ് ഭക്ഷണം നൽകുന്നത്. വ്യത്യസ്തമായ പ്രഭാത ഭക്ഷണമാണ് ഓരോ ദിവസവും നൽകുക. എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്ക് ഇഷ്ടപെടുന്ന രുചികളാണ് മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരി ദം ബിരിയാണി, കിണ്ണത്തപ്പം തുടങ്ങിയ കണ്ണൂർ സ്പെഷ്യൽ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലക്ടറേറ്റ് മൈതാനത്ത് തയ്യാറാക്കിയിട്ടുള്ള ഭക്ഷണശാലയിൽ ഒരേ സമയം അറുനൂറിലധികം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. 20 കുടുംബശ്രീ അംഗങ്ങളും 15 വളണ്ടിയർമാരും 21 ഭക്ഷണ കമ്മറ്റി അംഗങ്ങളുമുൾപ്പടെ 56 പേർ ഭക്ഷണം വിളമ്പാനും ഭക്ഷണശാല നിയന്ത്രണത്തിനുമുണ്ട്. അസിസ്റ്റന്റ് ടി ഡി ഒ ടി.കെ മനോജിനാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല. സി. കെ ജോഷ്‌മോൻ, പി പി ഗിരീഷ് എന്നിവർ കൺവീനർമാരാണ്. (പടം)

എംഡിഎംഎ കൈവശം വെച്ച യുവാവിനെ എടക്കാട് പോലീസ് പിടികൂടി. Newsofkeralam

Image
  കണ്ണൂർ: പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടു നടത്തിയ പരിശോധനയിൽ മാരക ലഹരി വസ്തുവുമായി യുവാവ് പിടിയിൽ. കടമ്പൂർ മമ്മാക്കുന്ന് സ്വദേശിയായ ബലീദ് കെ പി (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 0.920 ഗ്രാം മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പോലീസിനെ കണ്ട് പ്രതി ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. എടക്കാട്, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളും ബാലിദിന്റെ പേരിലുണ്ട്.എടക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉമേഷൻ കെ വിയുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ എൻദിജേഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിപിൻ, ജിംരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കണ്ണൂര്‍ കോർപറേഷൻ മേയറായി പി. ഇന്ദിര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Image
കണ്ണൂര്‍ കോർപറേഷൻ മേയറായി പി. ഇന്ദിര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഇന്ദിര 36 വോട്ടുകള്‍ നേടിയപ്പോള്‍, എല്‍ഡിഎഫിന്റെ വി.കെ. പ്രകാശ് 15 വോട്ടുകളും, ബിജെപിയുടെ അര്‍ച്ചന വണ്ടിച്ചാല്‍ 4 വോട്ടുകളും നേടി. 

ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.

Image
തിരുവനന്തപുര: ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.  വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ച് ആശംസകള്‍ അറിയിച്ചുവെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും :  ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.  വെള്ളിയാഴ്ച രാവിലെ ശ്രീ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അതുകഴിഞ്ഞ് പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ...

പുറത്തീൽ ഡ്രീം പാലസിൽ കെ.കെ മുസ്തഫ മുണ്ടേരി നിര്യാതനായി.

Image
വാരം: പുറത്തീൽ ഡ്രീം പാലസിൽ കെ.കെ മുസ്തഫ മുണ്ടേരി (63) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: ഫിദ റഹ്‌ന, നിദ റഹ്‌ന, സിദാൻ, റൈഹാൻ. സഹോദരങ്ങൾ: പരേതനായ അബ്ദുൽ ഖാദർ, അഹമ്മദ്, അബ്ദുല്ല, അബ്ദുറഹിമാൻ, സലാം, നബീസ, ഖദീജ കർഷക സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും പുറത്തീൽ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമാണ്.

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം : വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു.

Image
2025 ലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വില്ലേജ് ഓഫീസിൽ സൗകര്യമില്ലെങ്കിൽ തൊട്ടടുത്ത സർക്കാർ ഓഫീസുകളിൽ ഇതിന് സൗകര്യമൊരുക്കും. ഹെൽപ്പ് ഡെസ്‌കുകളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായ നിർദ്ദേശങ്ങൾ നൽകുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലിക ജോലി ക്രമീകരണ വ്യവസ്ഥയിൽ ചുമതലപ്പെടുത്തും. ഇതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് അതത് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 24,08,503 പേർ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമെ കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽ 19,32,000 പേർ വോട്ടവകാശം ഉറപ്പാക്കാൻ രേഖകളുമായി വീണ്ടും ഹിയറിംങ്ങിന് ഹാജരാകേണ്ടിവരും. നിലവിൽ 18 മുതൽ 40 വയസ്സുവരെ പ്രായമുള്ളവർ അവരുടെ ബന്ധുത്വം 2002 ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തണം എന്ന നിബന്ധനയുള്ളതുകൊണ്ടാണിത്. ചുരുക്കത്തിൽ ഈ 19,32,000 പേരും തങ്ങളുടെ വോട്ടവകാശം സ്ഥാപിച്ചു കിട്ടാൻ വീണ്ടും ഈ പ്രക്രിയ...

സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ അടിയന്തരമായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി; ആഘോഷങ്ങൾ തടയുന്നവർക്കെതിരെയും മതപരമായ വിവേചനം കാട്ടുന്ന സ്‌കൂളുകൾക്കെതിരെയും കർശന നടപടിയുണ്ടാകും. Newsofkeralam

Image
  സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ അടിയന്തരമായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിനാകെ വെളിച്ചം പകരുന്ന ക്രിസ്മസ് സന്ദേശത്തിൻറെ പ്രഭ കെടുത്തും വിധം ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ അപലപനീയമാണ്. പാലക്കാട് പുതുശ്ശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിന് നേരെ അക്രമം ഉണ്ടായി. അക്രമങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിനെതിരെയുള്ള സമ്മർദ്ദവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. ചില സ്‌കൂളുകൾ ആഘോഷങ്ങൾ ഒഴിവാക്കി വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തും. ആഘോഷങ്ങൾ തടയുന്നവർക്കെതിരെയും മതപരമായ വിവേചനം കാട്ടുന്ന സ്‌കൂളുകൾക്കെതിരെയും കർശന നടപടിയുണ്ടാകും. ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങൾക്കെതിരെയുള്ള ഒരു കടന്നു കയറ്റത്തെയും അംഗീകരിക്കാൻ കഴിയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭവന സല്ലാപം കമ്മിറ്റി രൂപീകരിച്ചു.

Image
കണ്ണൂർ: സമൂഹത്തിലെ നിർധനരായ കുടുബങ്ങളുടെ ചിരകാലാഭിലാഷമായ തല ചായ്ക്കുവാൻ ഒരിടം എന്നുള്ള  സ്വപ്‍ന സാക്ഷാത്കാരം പൂർത്തീകരിക്കുവാനായി സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കുന്ന പദ്ധതിയാണ് ഭവന സല്ലാപം.ട്രസ്റ്റ് വർക്കിങ്ങ് ചെയർമാൻ റഫീഖ് കളത്തിലിന്റെ അധ്യക്ഷതയിൽ കണ്ണൂർ താണ എം ഐ എസ് ഹാളിൽ സംഘടിപ്പിച്ച കമ്മിറ്റി രൂപീകരണ യോഗത്തിൽ പൊതു പ്രവർത്തകൻ കെ പി ഇസ്മത്ത് ഉദ്‌ഘാടനം നിർവ്വഹിച്ചു.ട്രഷറർ മുനീർ അബ്ദുല്ല ബൈലോ അവതരിപ്പിച്ചു, ചെയർമാൻ അബു അൽമാസ് വിഷയാവതരണവും നടത്തി.യോഗത്തിൽ മാധ്യമം മുൻ സീനിയർ എഡിറ്റർ സി കെ എ ജബ്ബാർ, കെ വി അബ്ദുൽ ജബ്ബാർ, കെ നജാദ്, പി നസീർ, ഷഫീക്ക് അറക്കകത്ത് , ജമാൽ സിറ്റി എന്നിവർ സംസാരിച്ചു.ട്രസ്റ്റ് ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതവും ടി അനസ് നന്ദിയും രേഖപ്പെടുത്തി.സി എച്ച് റാസിഖ് , ആഷിക് കെ എം , ശമൽ എംപി , നിസാർ സൂപ്പിയാർ , ഷറഫു ആനയിടുക്ക് , റഫീഖ് തുർക്കി, നൗഷാദ് പുത്തലോൺ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ അവതരിപ്പിച്ച പാനൽ ഏക കണ്ഠമായി അംഗീകരിച്ച് താഴെ ചേർത്തവരെ ഭവന സല്ലാപ ഭാരവാഹികളായി തിരഞ്ഞെടുത്തു. രക്ഷാധികാരികൾ : ഡോ. ഖലീൽ ചൊവ്വ, ഡോ. പി സലീം, പി കെ ഇസ്മത്ത്, എം കെ ന...

ഉത്സവകാല വിലനിയന്ത്രണത്തിന് ഇടപെടല്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍. Newsofkeralam

Image
  • കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്ക് ജില്ലയില്‍ തുടക്കം ഉത്സവകാലത്തെ വിലനിയന്ത്രണത്തിന് കണ്‍സ്യൂമര്‍ഫെഡും പൊതുവിതരണ വകുപ്പും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെന്നു ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. തൃക്കണ്ണമംഗല്‍ കൊട്ടാരക്കര മുനിസിപ്പല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ്-പുതുവത്സര സഹകരണവിപണിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സബ്‌സിഡികള്‍ വിപുലീകരിച്ചു. ഭക്ഷ്യഉല്പാദനത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങളേക്കാള്‍ വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.കൊട്ടാരക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീനാ ഉമ്മന്‍ അദ്ധ്യക്ഷയായി. ആദ്യവില്പന മന്ത്രി നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വിപണിയിലും 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് ക്രിസ്മസ്-പുതുവത്സര വിപണനം.   ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങള്‍ സര്‍ക്കാര്‍സബ്‌സിഡിയോട...

ജില്ലാ ആശുപത്രി കണ്ണൂർ : (24/12/2025 ബുധൻ ) ഒ പി വിഭാഗങൾ.

Image
ജില്ലാ ആശുപത്രി കണ്ണൂർ :  (24/12/2025 ബുധൻ ) ഒ പി വിഭാഗങൾ. 🔵 *ശിശു രോഗ വിഭാഗം* 🩺 Dr ബിന്ദു  ⏰ 8 AM to 12:30 PM 🔵 *ഗൈനക്കോളജി* 🩺 Dr ഷീബ,ഷോണി,വൈഷ്ണ  ⏰ 8 AM to 12:30 PM 🔵 *ജനറൽ സർജറി* 🩺 Dr മോഹൻ കുമാർ  ⏰ 8 AM to 12:30 PM 🔵 *ഇ. എൻ. ടി.* 🩺 Dr ദിൽജു  ⏰ 8 AM to 12:30 PM 🔵 *ശ്വാസകോശ വിഭാഗം* 🩺 Dr നീതു  ⏰ 8 AM to 12:30 PM 🔵 *ഡെന്റൽ* 🩺Dr ദീപക്/സൻജിത്ത് ജോർജ്   ⏰8 AM to 12:30 PM 🔵 *നേത്ര രോഗ വിഭാഗം*  🩺Dr രാജേഷ്  ⏰8 AM to 12:30 PM 🔵 *പെയിൻ&പാലിയേറ്റീവ്* 🩺 Dr സുമിൻ മോഹൻ  ⏰ 8 AM to 12:30 PM 🔵 *എൻ.സി.ഡി(N.C.D)* 🩺 Dr വിമൽ രാജ്  ⏰ 8 AM to 12:30 PM *ഇല്ലാത്ത ഒ.പികൾ* 🔵കാർഡിയോളജി  🔵ഓങ്കോളജി  🔵നെഫ്റോളജി  🔵ത്വക്ക് രോഗ വിഭാഗം  🔵പി.എം.ആർ  🔵ഓർത്തോപീഡിക്ക്  🔵സൈക്യാട്രി  🔵ജനറൽ മെഡിസിൻ  🔴*പൊതു അവധി ദിനങ്ങൾ ഒഴികെയുള്ള എല്ലാ ബുധനാഴ്ച്ചയും കണ്ണൂർ താലൂക്കിൽ ഉൾപ്പെടുന്നവർക്ക് മെഡിക്കൽ ബോർഡ്‌ ഉണ്ടായിരിക്കുന്നതാണ്*🔴 *⚠️കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ ഉണ്ടായ...

മുഹമ്മദ് സിനാനെ ആദരിച്ചു.

Image
  കണ്ണൂർ: കഴിഞ്ഞ സൂപ്പർ ലീഗിൽ ബെസ്റ്റ് എമർജിംഗ് പ്ലെയർ ആയി തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സിനാനെ വെൽഫെയർ പാർട്ടി അത്താഴക്കുന്നു ഡിവിഷൻ കമ്മറ്റി ആദരിച്ചു. ജില്ലാ സിക്രട്ടറി മുഹമ്മദ് ഇംതിയാസ് ആദരവ് കൈമാറി. കോർ പ്പറേഷൻ കമ്മറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, എം.ഇബ്രാഹിം കുട്ടി, ബി.ഹസ്സൻ , ടി. അബ്ദുൽ സത്താർ, കുടുംബാംഗങ്ങളും പങ്കെടുത്തു.

വനിതാ കമ്മീഷൻ അദാലത്തിൽ 16 കേസുകൾ പരിഹരിച്ചു. Newsofkeralam

Image
  സംസ്ഥാന വനിതാകമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 63 കേസുകൾ പരിഗണിച്ചു. ഇതിൽ 16 എണ്ണം പരിഹരിച്ചു. ഏഴ് കേസുകൾ പോലീസ് റിപ്പോർട്ടിനായും നാലെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. മൂന്ന് കേസുകൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. 33 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കുടുംബ വിഷയങ്ങളിലുണ്ടാകുന്ന ആത്മഹത്യ തടയാൻ സാമൂഹ്യ ജാഗ്രത അനിവാര്യമാണെന്ന് അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുടുംബങ്ങളിൽ കൃത്യമായ ഇടവേളകളിൽ കൗൺസിലിംഗ് ലഭ്യമാക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കേണ്ട സാഹചര്യമുണ്ട്. വ്യക്തികൾ നേരിടുന്ന മാനസിക പ്രയാസങ്ങൾക്ക് വീട്ടന്തരീക്ഷത്തിൽതന്നെ പരിഹാരം കാണാൻ ഈ സംവിധാനം ഒരു പരിധി വരെ സഹായകരമാകും. മാനസികാരോഗ്യ പരിപാലനത്തിന് ആവശ്യമായ ബോധവത്കരണ പരിപാടികൾ പി എച്ച് സി കളിൽ ശക്തമാക്കണം. കുടുംബത്തിലുണ്ടാകുന്ന ചെറിയ വിഷയങ്ങൾ പോലും സ്ത്രീകളിൽ കടുത്ത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഇതിനായി പഞ്ചായത്തുകളിൽ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തി ആഴത്തിലുള്ള പ്രാദേശിക ...

ലോക പ്രശസ്ത ഖുർആൻ പണ്ഡിതനും അറിയപ്പെടുന്ന ഖാരിയുമായ അബ്ദുന്നാസ്സിർ ഹറക് (ഈജിപ്ത്) കണ്ണൂർ സിറ്റി മൈതാനപ്പള്ളിയിൽ ഖുർആൻ പാരായണ വിരുന്നിനായി എത്തുന്നു.

Image
👤  അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക് കണ്ണൂർ : ലോക പ്രശസ്ത ഖുർആൻ പണ്ഡിതനും അറിയപ്പെടുന്ന ഖാരിയുമായ അബ്ദുന്നാസ്സിർ ഹറക് (ഈജിപ്ത്) കണ്ണൂർ സിറ്റി മൈതാനപ്പള്ളിയിൽ ഖുർആൻ പാരായണ വിരുന്നിനായി എത്തുന്നു. ഡിസംബർ 23, 24 തിയ്യതികളിൽ മൈതാനപ്പള്ളി ഗ്രൗണ്ടിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് ഖുർആൻ പ്രഭാഷണവും, എക്സിബിഷനും, ഖുർആൻ പാരായണ മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണവും ഒരുക്കിയിട്ടുള്ളത്. ഖാരി അബ്ദുൽ അസീസ് അൽ ഫലാഹി, ഖാരി സൽമാൻ അൽ ഫലാഹി, പ്രമുഖ വാഗ്മി അഹമ്മദ് കബീർ ബാഖവി, അബു ശമ്മാസ് അലി മൗലവി എന്നിവരും പരിപാടിയിൽ പങ്കെടുക്കും. വിശാലമായ കാർ പാർക്കിംഗ് സൗകര്യവും സ്ത്രീകൾക്ക് പരിപാടി വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദികടലായി അൽ ജാമിഅ അൽ ഇസ്ലാമിയ നൂറുൽ ഉലൂം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഇ-ചലാൻ അദാലത്ത് 24-12-2025 ബുധനാഴ്ച. യുഡിഎഫ് ജില്ലയിൽ നേടിയത് ചരിത്ര വിജയം:അഡ്വ മാർട്ടിൻ ജോർജ്; സിപിഎം വോട്ടുകൾ ബിജെപിക്ക് മറിഞ്ഞു.   

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ: സാംസ്‌കാരിക സായാഹ്നങ്ങൾക്ക് തുടക്കം. Newsofkeralam

Image
  ബേക്കൽ അന്തരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷന്റെ ഭാഗമായി സാംസ്‌കാരിക സായാഹനത്തിന് തുടക്കമായി. സാംസ്‌കാരിക സായാഹ്നത്തിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി ഷാജി കുമാർ നിർവഹിച്ചു. പ്രേമ സല്ലാപം പഴയ കാലഘട്ടത്തിലും പുതിയ കാലഘട്ടത്തിലും എന്ന വിഷയത്തിലൂന്നിയാണ് പ്രഭാഷണം നടത്തിയത്. സംഘാടക സമിതി എക്സിക്യൂട്ടീവ് മെമ്പർ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി. സാംസ്കാരിക സമിതി കൺവീനർ അജയൻ പനയാൽ സ്വാഗതം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ സി.എച്ച് കുഞ്ഞബു ഡിസംബർ 20 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ പരിപാടികൾ വിശദീകരിച്ചു. ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തിൽ വിവിധ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. നാളെ ഡിസംബർ 22 ന് മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം പ്രഭാഷണം നടത്തും.

കെ.പി. താഹിർ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആകും.

Image
  👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക് കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി വാരം ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ പി താഹിറിനെ മുസ്ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് തീരുമാനിച്ചു . കണ്ണൂർ ബാഫഖി സൗധത്തിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗത്തിൽ വച്ചാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായിയാണ് താഹിറിന്റെ പേര് പ്രഖ്യാപിച്ചത്. കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഇ-ചലാൻ അദാലത്ത് 24-12-2025 ബുധനാഴ്ച. യുഡിഎഫ് ജില്ലയിൽ നേടിയത് ചരിത്ര വിജയം:അഡ്വ മാർട്ടിൻ ജോർജ്; സിപിഎം വോട്ടുകൾ ബിജെപിക്ക് മറിഞ്ഞു.   

കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കി നികുതി സ്വീകരിക്കുന്നതിന് 50,000/- രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. Newsofkeralam

Image
  കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കി നികുതി അടയ്ക്കുന്നതിന് 50,000/ രൂപ കൈക്കൂലി വാങ്ങിയ പാമ്പാടുംമ്പാറ പഞ്ചായത്തിലെ ഓവര്‍സിയറും ഉടുമ്പന്‍ഞ്ചോല പഞ്ചായത്തിന്റെ അധിക ചുമതലയുമുള്ള ഇടുക്കി സേനാപതി സ്വദേശിയായ വിഷ്ണു.എച്ച് നെ വിജിലന്‍സ് ഇന്ന് (20/12/2025) കൈയ്യോടെ പിടികൂടി. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ഞ്ചോല സ്വദേശിയായ പരാതിക്കാരന്‍ ചതുരംഗപ്പാറ വില്ലേജില്‍ വാങ്ങിയ വസ്തുവില്‍ നിലവിലുണ്ടായിരുന്ന കടമുറി വിപുലീകരിയ്ക്കുന്നതിന് പ്ലാന്‍ തയ്യാറാക്കി ഉടുമ്പന്‍ഞ്ചോല ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കെട്ടിടത്തിന്റെ റോഡില്‍ നിന്നുള്ള അകലത്തില്‍ അവ്യക്തതയുള്ളതിനാല്‍ അപാകതകള്‍ പരിഹരിച്ച് അപേക്ഷ വീണ്ടും സമര്‍പ്പിയ്ക്കാന്‍ പഞ്ചായത്തില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയ എന്‍ജിനിയര്‍ പ്ലാനിലെ അപാകതകള്‍ പരിഹരിച്ച ശേഷം പഞ്ചായത്തിലെ ഓവര്‍സിയറായ വിഷ്ണുവിനെ നേരില്‍ കണ്ടിരുന്നു. ആ സമയം കെട്ടിടത്തിന്റെ കൂടുതലായി നിര്‍മ്മിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം റെഗുലറൈസ് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയെന്നും അപ്പോള്‍ കെട്ടിട നികുതി സ്വീക...

മരക്കാർകണ്ടി ഒറ്റമാവിൽ താമസിക്കുന്ന ശാദുലി മൻസിലിൽ അബ്ദുൽ റസാഖ് ഹാജി (ശാദുലി മുഖദിം -75 ) നിര്യാതനായി

Image
കണ്ണൂർ: മരക്കാർകണ്ടി ഒറ്റമാവിൽ താമസിക്കുന്ന ശാദുലി മൻസിലിൽ അബ്ദുൽ റസാഖ് ഹാജി (ശാദുലി മുഖദിം -75 ) നിര്യാതനായി. ദീർഘകാലം ആടൂർ ഈസ്റ്റ് എൽ.പി സ്കൂൾ അറബി അധ്യാപകനായിരുന്നു. കണ്ണൂർ , തായത്തെരു ശാദുലിപള്ളി പ്രസിഡന്റായിരുന്നു. കൊച്ചിപള്ളി കമ്മിറ്റി മുൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : മറിയം ടി. മക്കൾ: ഷെഫീക്ക, ഫാറൂഖ് (ബഹ്‌റൈൻ), നൗഫൽ (മസ്‌കറ്റ്), ഫായിസ് (ഇലക്ട്രിക്ക് വർക്ക്), സുമയ്യ, ഫാസി (ബാംഗ്ലൂർ), സ്വാലിഹ് കാമിൽ സക്കാഫി ബാഖവി (മുദരിസ്‌, ധർമ്മടം). മരുമക്കൾ: ലത്തീഫ് എസ്എപി (മുട്ടം), മുഹമ്മദ് ഫിറോസ് (മാനേജർ, കേരളാ ഗ്രാമീണ ബാങ്ക്, മയ്യിൽ). ഖബറടക്കം ഞായറാഴ്ച.