Posts

ആഗസ്റ്റ് 27ന് പ്രാദേശിക അവധി. Newsofkeralam

Image
  കാസർക്കോട്: ഗണേശ ചതുർത്ഥി പ്രമാണിച്ച് ആഗസ്റ്റ് 27ന് ബുധനാഴ്ച കാസർകോട് ജില്ലയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ ഡി -ഹണ്ട്: 63 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു. Newsofkeralam

Image
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ജൂലൈ 31) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1621 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 63 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (501.71 ഗ്രാം), കഞ്ചാവ് (7.241 കി.ഗ്രാം), കഞ്ചാവ് ബീഡി (35 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ജൂലൈ 31 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.  പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.  മയക്കുമരുന്നിനെതിരെയുള്ള നടപ...

പുലി ആക്രമണത്തിൽ പരിക്കേറ്റ മൂന്നര വയസ്സുകാരൻ രാഹുലിനെ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കിയതായി കളക്ടർ. Newsofkeralam

Image
തൃശൂർ:  മലക്കപ്പാറയിൽ പുലി ആക്രമണത്തിൽ പരിക്കേറ്റ മൂന്നര വയസ്സുകാരൻ രാഹുലിനെ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കിയതായി കളക്ടർ കുടുംബത്തെ അറിയിച്ചു. രാഹുൽ നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ചാലക്കുടി താലൂക്കിലെ മലക്കപ്പാറയിലുള്ള വീരൻകുടിയിലെ (അരേകാപ്പ്) ബേബി-രാധിക ദമ്പതികളുടെ മകനാണ് രാഹുൽ. ഇന്നലെ പുലർച്ചേ മൂന്നു മണിയോടെ ഷെഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. 2018-ലെ വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട് പ്ലാസ്റ്റിക് ഷെഡുകളിൽ ദുരിത ജീവിതം നയിക്കുന്നവരാണ് വീരാങ്കുടിയിലുള്ളവർ. ഈ കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് കളക്ടർ അറിയിച്ചു. മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഭീഷണി നേരിടുന്ന അരേക്കാപ്പ്, വീരാങ്കുടി ഉന്നതിയിലുള്ള 47 കുടുംബങ്ങളെ കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കണ്ടെത്തിയ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ വനം വകുപ്പിന് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അറിയിച്ചതിനാൽ നടപടികൾ...

പുതിയ ഉച്ചഭക്ഷണ മെനു നേരിട്ട് വിലയിരുത്തി മന്ത്രി: എഗ്ഫ്രൈഡ് റൈസിനുള്ള തയ്യാറെടുപ്പുകൾ കണ്ടു മനസ്സിലാക്കിയ മന്ത്രി ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് മുട്ട വിളമ്പുകയും ചെയ്തു. Newsofkeralam

Image
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോട്ടൺഹിൽ ഗവൺമെന്റ് എൽപിഎസിലെ ഭക്ഷ്യശാലയിലാണ് പുതിയ വിഭവങ്ങളുടെ ഒരുക്കങ്ങൾ നേരിൽ കാണാനെത്തിയത്. എഗ്ഫ്രൈഡ് റൈസിനുള്ള തയ്യാറെടുപ്പുകൾ കണ്ടു മനസ്സിലാക്കിയ മന്ത്രി ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് മുട്ട വിളമ്പുകയും ചെയ്തു.എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി, സാലഡ്, പപ്പടം എന്നിവയായിരുന്നു ആദ്യ ദിനമായ വെള്ളിയാഴ്ചയിലെ വിഭവം. തിങ്കളാഴ്ച ചോറ്,വെള്ളരിക്ക പച്ചടി, വൻപയർ തോരൻ, മല്ലിയില ചമ്മന്തി, പാൽ, ചൊവ്വാഴ്ച ചോറ്, പൈനാപ്പിൾ പുളിശേരി, കൂട്ടുകറി,കോവയ്ക്കതോരൻ, ബുധനാഴ്ച ചോറ്, സാമ്പാറ്, കടലമസാല, കാബോജ് തോരൻ, മുട്ട, വ്യാഴാഴ്ച ചോറ്, എരിശ്ശേരി, മുതിരതോരൻ,മല്ലിയില ചമ്മന്തി, പാൽ എന്നിവയാണ് പുതിക്കിയ പോഷക സമൃദ്ധമായ വിഭവങ്ങൾ.സ്‌കൂളിലെത്തിയ മന്ത്രിയെ കുരുന്നുകളാണ് വരവേറ്റത്. ഹെഡ്മാസ്റ്റർ റ്റി എ ജേക്കബും പിടിഎ പ്രസിഡന്റ് അഞ്ചു കെ ആറും മന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു.

മുള ഫ്ലേക്സ്: പ്രകൃതിയുടെ പോഷകസമൃദ്ധമായ സമ്മാനവുമായി കെ.എഫ്.ആർ.ഐ.

Image
  കാടുകളിലെ അമൂല്യവിഭവമായ മുള ഇനി നിങ്ങളുടെ ഭക്ഷണമേശയിലും ഇടംപിടിക്കും. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത മുളയുടെ കൂമ്പ് ഉപയോഗിച്ചുള്ള ഫ്ലേക്സും പൊടിയും ആരോഗ്യകരമായ ഭക്ഷണരീതികൾക്ക് പുതിയൊരു വഴി തുറക്കുകയാണ്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരമ്പരാഗത ഭക്ഷണമായി ഉപയോഗിക്കുന്ന മുളങ്കൂമ്പ്, ദക്ഷിണേന്ത്യയിൽ അത്ര പ്രചാരത്തിലില്ല. ഭക്ഷ്യവസ്തുവെന്ന നിലയിലെ മുളയുടെ പോഷകഗുണങ്ങൾ പരിചയപ്പെടുത്തുന്നതിനായാണ് കെ.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയിന്റിസ്റ്റായ ഡോ. ആർ. ജയരാജിന്റെ നേതൃത്വത്തിൽ മുളങ്കൂമ്പ് ഫ്ലേക്സും പൊടിയും വികസിപ്പിച്ചത്. വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ മുളങ്കൂമ്പ് ദഹനപ്രശ്നങ്ങളെ അകറ്റിനിർത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.  *നിർമ്മാണരീതിയും ഉപയോഗവും*  മുളങ്കൂമ്പ് ശേഖരിച്ച ശേഷം സംസ്കരിച്ച്, ഈർപ്പം പൂർണമായും മാറ്റിയെടുത്ത് പൊടിയും ഫ്ലേക്സും ആക്കി മാറ്റുന്നതിനുള്ള ശാസ്ത്രീയമായ രീതിയാണ് കെ.എഫ്.ആർ.ഐ വികസിപ്പിച്ചെടുത്തത്. ഈ പ്രക്രിയയിലൂടെ മുളയുടെ തനത് ഗുണങ്ങൾ ഒട്ടും നഷ്ടപ്പെ...

ഉറ്റവരുറങ്ങുന്ന ഭൂമിയിലേക്ക് തകർന്ന ഹൃദയവുമായി വീണ്ടും അവരെത്തി; ചേർത്തു പിടിക്കാൻ ഒരു നാടാകെ ഒപ്പം ചേർന്നു

Image
  മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന് ഒരാണ്ട് തികയുമ്പോൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകളുമായി ബന്ധുക്കളും നാട്ടുകാരും മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ- മത-സാമുഹിക നേതാക്കളും ഒത്തുകൂടി. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ അടക്കം ചെയ്തിരിക്കുന്ന പുത്തുമലയിലെ ജൂലൈ 30 ഹൃദയഭൂമിയിലായിരുന്നു പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ നിരവധിപ്പേര്‍ രാവിലെ മുതൽ പുത്തുമലയില ഓര്‍മകൾ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിത്തുടങ്ങി. രാവിലെ 11.30ന് സംസ്ഥാന സര്‍ക്കാറിന്റെ ഗാര്‍ഡ് ഓഫ് ഓണറോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. മരണപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ പൊലീസ് സേനാംഗങ്ങൾ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന സര്‍വമത പ്രാര്‍ത്ഥനയ്ക്ക് മേപ്പാടി ജുമാ മസ്ജിദ് ഇമാം മുസ്തഫുൽ ഫൈസി, ഷംസുദ്ദീന്‍ റഹ്മ...

എം നാരായണൻകുട്ടിയുടെ വിയോഗം - ഇന്ത്യൻ നാഷണൽ കോൺഗ്രസിനും യുഡിഎഫിനും തീരാനഷ്ടം : കെ.സുധാകരൻ, എം.പി.എം; .നാരായണന്‍കുട്ടിയുടെ നിര്യാണത്തില്‍ കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു.

Image
എം.നാരായണന്‍കുട്ടിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ അനുശോചിച്ചു കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം എം.നാരായണന്‍കുട്ടിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ അനുശോചിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പൊതുജീവിതം നയിച്ച അദ്ദേഹം തികഞ്ഞ മതേതരവാദിയായിരുന്നു.  കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ എം നാരായണന്‍കുട്ടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.സൗമ്യശീലനായ അദ്ദേഹം എല്ലാവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ചു. ദീര്‍ഘനാളത്തെ ആത്മബന്ധമാണ് തനിക്ക് നാരായണന്‍കുട്ടിയുമായി ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥിക്കാലം മുതല്‍ തനിക്ക് നാരായണന്‍കുട്ടിയെ അടുത്തറിയാം. ഏത് പ്രതിസന്ധിഘട്ടത്തിലും കോണ്‍ഗ്രസ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടനയുടെ ഐക്യത്തിനായി പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.മികച്ച സഹകാരി കൂടിയായിരുന്നു. സഹകരണ മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച എം. നാരായണന്‍കുട്ടി മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് നൽകിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും എം.നാരായണന്‍കുട്ടിയുടെ വിയോഗം പാര്‍ട്ടിക്ക് തീ...

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ.

Image
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്. ആന്റണി രാജു എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ്...

ഉന്നത വിജയിളെ അനുമോദിച്ചു.

Image
  കണ്ണൂർ സിറ്റി: ദീനുൽ ഇസ്ലാം സഭാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അലുംനിയുടെ ആഘോഷത്തിൻ്റെ ഭാഗമായി അവാർഡ് ജേതാക്കൾക്കുള്ള സ്നേഹാദരവും നീറ്റ്, പ്ലസ് 2, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും "ഓർമ്മത്തോപ്പ് ഫെസ്റ്റ്" എന്ന പേരിൽ സംഘടിപ്പിച്ചു,സ്കൂൾ ഹാളിൽ നടന്ന അനുമോദന ചടങ്ങ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദലി ശഹ്ഷാദ് ഉദ്ഘാടനം ചെയ്തു,കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും ഓർമ്മത്തോപ്പ് പ്രസിഡണ്ടുമായ സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻ എ ഡി എം ഒ മുഹമ്മദ് അസ്ലം, പി ടി എ പ്രസി. റമീസ്, മദർ പി ടി എ പ്രസിഡണ്ട് മുഹസിന, സ്റ്റാഫ് സിക്രട്ടറി പി മുനീർ, ഓർമ്മത്തോപ്പ് സിക്രട്ടറി എം സി അബ്ദുൽ ഖല്ലാക്ക് തുടങ്ങിയവർ സംസാരിച്ചു.കെ എം ആഷിഖ്, സമീറ മെഹബൂബ്, എം കെ പവിത്രി എന്നിവർക്ക് സ്നേഹാദരവ് നല്കി,ജനറൽ സിക്രട്ടറി ടി ഷറഫുദ്ദീൻ സ്വാഗതവും ട്രഷറർ കെ ഷഹീദ നന്ദിയും പറഞ്ഞു, പരിപാടിയോടനുബന്ധിച്ച് നടന്ന പാചക മത്സരത്തിൽ കെ ഇ ശ്രീജ, സീനത്ത് തായത്ത്, ഷീജ ചന്ദ്രൻ, മെഹന്തി മത്സരത്തിൽ അനൂദ പർവീൻ, ഷഹ്സ ഷെറിൻ, എം ഷെസ, എന്നിവരും യഥാക്രമം ഒന്ന് മുതൽ മൂന്ന് സ്ഥാനം വരെ നേടി,മത്സര വിജയികൾക...

കൊളപ്പ ചിത്രാരിയിലെ പുതുക്കുടി കുഞ്ഞിക്കണ്ണൻ വൈദ്യർ നിര്യാതനായി.

Image
ഇരിക്കൂർ : കൊളപ്പ ചിത്രാരിയിലെ പുതുക്കുടി കുഞ്ഞിക്കണ്ണൻ വൈദ്യർ (78) നിര്യാതനായി. ഇരിക്കൂറിലെ റീന ആയുർവേദ ഫാർമസി ഉടമയാണ്. ഭാര്യ : സരോജിനി. മക്കൾ : റീന, ശ്രീജിത്ത്, റീബ, രഞ്ജിത്ത്. മരുമക്കൾ : ഷാജി മതുക്കോത്ത്, ദൃശ്യ അഞ്ചരക്കണ്ടി, വിനോദ് അരോളി, നീനു എട്ടിക്കുളം. സഹോദരങ്ങൾ : മോഹനൻ, പങ്കജവല്ലി, നാരായണൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10:30ന് പൊറോറ സ്മശാനത്തിൽ.

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 28) അവധി

Image
  പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടുതലായതിനെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂലൈ 28) അവധി. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

വാണിദാസ് എളയാവൂരിനെ കെ.പി സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം എൽ എ വസതിയിൽ സന്ദർശിച്ചു.

Image
കണ്ണൂർ: പ്രശസ്ത ചെറുകഥാകൃത്തും സാഹിത്യകാരനുമായ വാണിദാസ് എളയാവൂരിനെ കെ.പി സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം എൽ എ വസതിയിൽ സന്ദർശിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്, നേതാക്കളായ സുരേഷ് ബാബു എളയാവൂർ, ബെന്നി തോമസ്‌,ലക്ഷ്മണൻ തുണ്ടിക്കോത്ത്, സതീശൻ ബാവുക്കൻ എന്നിവർ കെ പി സി സി പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.

ജല നിരപ്പ് ഉയരുന്നു; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും.

Image
 കണ്ണൂർ: കനത്ത മഴയെ തുടർന്ന് പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇനിയൊരു അറിയിപ്പ് ഇല്ലാതെ തന്നെ തുറക്കുന്നതാണെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

അറിയിപ്പ്.

Image
എറണാകുളം ജില്ലയിൽ ശക്തമായ മഴ രാത്രിയിലും തുടരുമെന്ന സാഹചര്യം നിലവിലുള്ളതിനാൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചിരിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ.

Image
NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather) പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 26/07/2025 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  NOWCAST dated 26/07/2025 Time of issue 1600 hr IST (Valid for next 3 hours) Moderate rainfall with surface wind speed occassionally reaching upto 50 kmph (in Gusts) is likely to occur at one or two places in the Pathanamthitta, Alappuzha, Kottayam, Idukki, Ernakulam & Thrissur (ORANGE ALERT: Valid for next 3 hrs) districts; Moderate rainfall & gusty wind speed reaching 40 kmph is likely to occur at one or two places in all other district...

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുന്റെ മരണത്തിനു കാരണമായ സുരക്ഷാ വീഴ്ച മുൻനിർത്തി സ്‌കൂൾ മാനേജറെ അയോഗ്യനാക്കി മാനേജ്‌മെന്റ് പിരിച്ചുവിട്ട് ഉത്തരവിറക്കിയതായും ഭരണ ചുമതല വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് നൽകിയതായും പൊതുവിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി.

Image
  കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുന്റെ മരണത്തിനു കാരണമായ സുരക്ഷാ വീഴ്ച മുൻനിർത്തി സ്‌കൂൾ മാനേജറെ അയോഗ്യനാക്കി മാനേജ്‌മെന്റ് പിരിച്ചുവിട്ട് ഉത്തരവിറക്കിയതായും ഭരണ ചുമതല വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് നൽകിയതായും പൊതുവിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.1958 ലെ കേരള വിദ്യാഭ്യാസ ആക്ട് സെക്ഷൻ പതിനാലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂളിലെ അപകടമരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി. ദാരുണ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിലെ പ്രഥമ അധ്യാപികയെ സസ്‌പെന്റ് ചെയ്തിരുന്നു. മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട് ആൻഡ് ഗെയിഡ്‌സ് മുഖേന വീടുവച്ചു നൽകും. ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി.ഡി. അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. കെ.എസ്.ഇ.ബി. അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറി. 10 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സം...

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി; മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക.

Image
  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്.സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണൽ ഡിജിപി പി വിജയൻ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്.കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അടുത്ത മൂന്നു മ...

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്നുജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

Image
  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്നുജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർ അവധി പ്രഖാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, മതപഠനസ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. കോട്ടയം ജില്ലയിലെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കോട്ടയം ജില്ലാ കലക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.   എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (ജൂലൈ 26) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ( ജൂലൈ 26) അവധിയായിരിക്കും.അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്...

കണ്ണൂർ കോർപറേഷൻ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ മാലിന്യ ശേഖരണം തുടങ്ങി. Kannur news

Image
  കണ്ണൂർ കോർപറേഷൻ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യം ഹരിതകർമ സേനാംഗങ്ങൾവഴി ശേഖ രിക്കാനുള്ള പ്രത്യേക ക്യാമ്പയിൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഹരിതകർമ സേന, ഓരോ വാർഡിലും ഇതിനായി പ്രത്യേക ക്യാമ്പ് സങ്കടിപ്പിക്കും. പുനഃചംക്രമണംചെയ്യാൻ സാധിക്കുന്ന ഇ മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച വില നൽകിയാണ് ശേഖരിക്കുന്നത് .ഇ മാലിന്യത്തിൻ്റെ ശാസ്ത്രീയ നിർമാർജനം ഉറപ്പാക്കുക യാണ് ഉദ്ദേശ്യം. പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണ ങ്ങളാണ് ഇ മാലിന്യം.സിആർടി ടെലിവിഷൻ, റഫ്രി ജറേറ്റർ, വാഷിങ് മെഷിൻ, മൈക്രോവേവ് ഓവൻ, മിക്‌സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സിപിയു, സിആർടി മോണിറ്റർ, മൗസ്, കിബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇ ഡി ടെലിവിഷൻ, പ്രിൻ്റർ, ഫോ ട്ടോസ്റ്റാറ്റ് മെഷിൻ, അയൺ ബോ ക്സ്, മോട്ടോർ, സെൽഫോൺ, ടെലിഫോൺ, റേഡിയോ, മോ ഡം, എയർ കണ്ടീഷണർ, ബാറ്റ റി, ഇൻവർട്ടർ, യുപിഎസ്, സ്റ്റബി ലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂ ളർ, ഇൻഡക്ഷൻ കുക്കർ, എസ് എംപിഎസ്, ഹാർഡ് ഡിസ്ക്, സി ഡി ഡ്രൈവ്, പിസിബി ബോർഡു കൾ, സ്പീക്കർ, ഹെഡ്‌ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവ ഇതി ൽപ്പെ...

ജയിൽ ചാടിയ ഗോവിന്ദചാമി മണിക്കൂറുകൾക്കകം കണ്ണൂർ പോലീസിന്റെ പിടിയിൽ.

Image
 കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. ജയില്‍ ചാടി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീടിന് സമീപത്തുളള ഒരു കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. സാഹസികമായിട്ടാണ് നാട്ടുകാരും പോലീസും ഈ കൊടുംകുറ്റവാളിയെ പിടികൂടിയത്. പ്രദേശവാസികളായ ചിലരാണ് തളാപ്പില്‍ വെച്ച് ഗോവിന്ദച്ചാമിയെ കണ്ടതായി പോലീസിനെ അറിയിച്ചത്. 

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി.

Image
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ജയില്‍ചാട്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാത്രിയാവാം ജയില്‍ ചാടിയതെന്നാണ് കരുതുന്നത്. വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത് 2016 ലാണ്. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്.

പി.പി ദിവ്യയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചയാൾ അറസ്റ്റിൽ.

Image
കണ്ണൂർ: ജില്ലാ പഞ്ചായത്ത്  പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. ഇരിക്കൂർ ചെറുവണ്ണികുന്നുമ്മൽ സ്വദേശി ടി കെ . ആഷിഫിനെ (34) യാണ് ക്രൈംബ്രാഞ്ച് എസ്. പി പി. ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച്  ഡിവൈ.എസ്.പി. എംവി അനിൽകുമാർ അറസ്റ്റു ചെയ്തത്. 2018ൽ അന്നത്തെ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആയിരുന്ന പി പി. ദിവ്യയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയിൽ ഇരിക്കൂറിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി. 

സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കും: വയനാട് പരേഡില്‍ 25 ൽ അധികം പ്ലറ്റൂണുകൾ പങ്കെടുക്കും.

Image
വയനാട്: ഓഗസ്റ്റ് 15 ന് കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂള്‍ മൈതാനിയിൽ നടക്കുന്ന 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷം ഹരിത മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലമായി ആഘോഷിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ജില്ലാതല ഒരുക്കങ്ങള്‍ യോഗം ചേര്‍ന്നു വിലയിരുത്തി. പരേഡില്‍ പോലീസ്, എക്സൈസ്, വനം വകുപ്പ്, എന്‍സിസി, സ്‌കൗട്ട് & ഗൈഡ്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ 25 ലധികം പ്ലറ്റൂണുകള്‍ അണിനിരക്കും. ഓഗസ്റ്റ് 11, 12, 13 തിയതികളില്‍ എസ്കെഎംജെ സ്‌കൂള്‍ മൈതാനിയിൽ പരേഡ് റിഹേഴ്സല്‍ നടക്കും. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ചുമതലകള്‍ യോഗം വിലയിരുത്തി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം കെ ദേവകി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഹൈവേ പോലീസിനെ ആക്രമിച്ച പ്രതിക്ക് തടവുശിക്ഷ വിധിച്ചു.

Image
  ഹൈവേ പോലീസുദ്യോഗസ്ഥനും പേരാമംഗലം സബ് ഇൻസ്പെക്ടറുമായിരുന്ന എം പി വർഗ്ഗീസിനെ ആക്രമിച്ച് കൃത്യനിർവ്വഹണത്തിൽ തടസ്സം വരുത്തി ദേഹോപദ്രവം ഏൽപ്പിച്ചതുമായ ബന്ധപെട്ട കേസിലെ പ്രതികളിലൊരാളായ പുഴയ്ക്കൽ അമലനഗർ സ്വദേശിയായ പുല്ലംപറമ്പിൽ വീട്ടിൽ കൃഷ്ണകുമാർ (40) നെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി 7 മാസം 15 ദിവസം തടവുശിക്ഷയ്ക്ക് വിധിച്ചത്. 2018 ഏപ്രിൽ മാസം 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരനെല്ലൂരിൽവച്ച് വാഹനാപകടം നടന്നതിനെതുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞുവച്ച് ഹൈവേ പോലീസിനെ അറിയിക്കുകയായിരുന്നു. ഈ സമയം പേരാമംഗലം ഹൈവേ പോലീസ് വാഹനമായ കിലോ 17 ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ എം പി വർഗ്ഗീസും സംഘവും സ്ഥലത്തെത്തി നാട്ടുകാർ തടഞ്ഞുവച്ച് പ്രതികളെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കുന്നംകുളം എസ് എച്ച ഒ ആയിരുന്ന യു കെ ഷാജഹാൻ പ്രതികളെ അറസ്റ്റുചെയ്ത് സംഭവത്തിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.ഈ കേസിലെ ഒന്നാം പ്രതിയായ പാലയൂർ സ്വദേശിയായ ഫവദിന് 2013 ൽ ശിക്ഷ ലഭിച്ചിരുന്നു. രണ്ടാം പ്...

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

Image
  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 23/07/2025: കണ്ണൂർ, കാസറഗോഡ് 25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ 26/07/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 27/07/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.  മഞ്ഞ അലർട്ട് 23/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 24/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 25/07/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 26/07/2025: തിരുവനന്...