Posts

പുറത്തീൽ പറമ്പിൽ ഹൗസിൽ സൗദ മൻസിൽ താമസിക്കുന്ന പി.കെ കാദർ കുട്ടി ഹാജി (93) നിര്യാതനായി

Image
കണ്ണൂർ : പുറത്തീൽ പറമ്പിൽ ഹൗസിൽ സൗദ മൻസിൽ താമസിക്കുന്ന പി.കെ കാദർ കുട്ടി ഹാജി (93) നിര്യാതനായി. ഭാര്യ : പരേതയായ പറമ്പിൽ സൈനബ. മക്കൾ : മുനീർ, സൗദ, സാഹിദ, മുസമ്മിൽ, ജലീൽ, റൗള,ഷഫീന. ജാമാതാക്കൾ: മുസ്തഫ ഹാജി, അബ്ദുൽ ഖാദർ, എൻ.കെ സലാം, മുസ്തഫ. കബറടക്കം മഗ്‌രിബ് നമസ്കാരാനന്തരം പുറത്തീൽ പള്ളി ഖബർസ്ഥാനിൽ.

ലോകകപ്പ് കിരീടം സ്പെയിനിന്.

Image
ലോകകപ്പ് കിരീടം സ്പെയിനിന്.

അധികസമയത്തിന്റെ രണ്ടാം പകുതിയിൽ ഫെറാൻ ടോറസിന്റെ ഗോളിൽ സ്‌പെയിൻ 1-0ന് മുന്നിലെത്തി.

Image
2026 ഫിഫ ലോകകപ്പ് ഫൈനൽ നിർണായക ഘട്ടത്തിലേക്ക് കടന്നു. അധികസമയത്തിന്റെ രണ്ടാം പകുതിയിൽ ഫെറാൻ ടോറസിന്റെ ഗോളിൽ സ്‌പെയിൻ 1-0ന് മുന്നിലെത്തി. നിക്കോ വില്യംസിന്റെ അസിസ്റ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ഗോൾ വഴങ്ങിയതോടെ അർജന്റീന സമനില തേടി ശക്തമായ ആക്രമണങ്ങൾ നടത്തുകയാണ്. മത്സരത്തിൽ ശേഷിക്കുന്ന ഓരോ നിമിഷവും ലോകകപ്പ് കിരീടത്തിന്റെ വിധി നിർണയിക്കുന്നതിനാൽ ഇരുടീമുകളും അതീവ സമ്മർദ്ദത്തിലാണ് കളിക്കുന്നത്. സ്‌പെയിൻ ലീഡ് നിലനിർത്താനായാൽ ലോകകപ്പ് കിരീടം സ്വന്തമാക്കും. അതേസമയം അർജന്റീനയ്ക്ക് മത്സരം രക്ഷിക്കാൻ എത്രയും വേഗം സമനില ഗോൾ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. 

സ്‌പെയിനിന്റെ തുരുതുരാ ആക്രമണം; രക്ഷകനായി എമി മാര്‍ട്ടീനസ്.

Image
ലോകകപ്പ് ഫൈനല്‍ പോരാട്ടം നിശ്ചിത 90 മിനിറ്റും പിന്നിട്ട് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമ്പോള്‍ അര്‍ജന്റീനന്‍ ക്യാമ്പിനെ ഉലച്ച് വന്‍ ദുരന്തം. കളിയുടെ അവസാന നിമിഷങ്ങളില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അര്‍ജന്റീന പത്തുപേരുമായി ചുരുങ്ങി. കളിയിലുടനീളം സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍, എക്‌സ്ട്രാ ടൈമിലേക്ക് കളി നീങ്ങുമ്പോള്‍ പത്തുപേരെയും വെച്ച് നിലവിലെ ചാമ്പ്യന്മാര്‍ക്ക് എങ്ങനെ പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് ആരാധകര്‍മത്സരത്തിന്റെ 82-ാം മിനിറ്റില്‍ റഫറിയോട് തര്‍ക്കിച്ചതിന് എന്‍സോ ഫെര്‍ണാണ്ടസ് മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കളിയിലെ ഏറ്റവും നാടകീയമായ നിമിഷം അരങ്ങേറിയത്. സ്പാനിഷ് താരം നിക്കോ വില്യംസ് അര്‍ജന്റീനന്‍ ബോക്‌സിനെ ലക്ഷ്യമാക്കി ഉതിര്‍ത്ത വെടിയുണ്ടപോലെയുള്ള ഷോട്ട് ഗോളി എമി മാര്‍ട്ടീനസ് അദ്ഭുതകരമായി തട്ടിയകറ്റിയിരുന്നു.

ഫിഫ ലോകകപ്പ് ഫൈനൽ: ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾരഹിത സമനില; അർജന്റീന–സ്പെയിൻ പോരാട്ടം ആവേശത്തിൽ

Image
ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും മികച്ച പ്രതിരോധ പ്രകടനം കാഴ്ചവെച്ചതോടെ ആദ്യ 45 മിനിറ്റിൽ ഗോൾ നേടാൻ ആർക്കും സാധിച്ചില്ല. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണ–പ്രതിരോധ നീക്കങ്ങളിലൂടെ ഇരുടീമുകളും മേൽക്കൈ നേടാൻ ശ്രമിച്ചെങ്കിലും പ്രതിരോധനിരയും ഗോൾകീപ്പർമാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ സ്കോർബോർഡ് അനങ്ങിയില്ല.

ഓപ്പറേഷൻ തൂഫാൻ; പേരാമ്പ്രയിൽ വീണ്ടും വൻലഹരി വേട്ട: ലഹരി കടത്തു സംഘത്തിലെ 3 പേർ എട്ട് ലക്ഷം രൂപയും 51 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടിയിൽ; പിടിയിലായത് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മയക്കുമരുന്നിൻ്റെ മൊത്ത വിതരണക്കാരായ പ്രതികൾ.

Image
പേരാമ്പ്ര : കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ നർക്കോട്ടിക് വിഭാഗം ഡിവൈഎസ്പി ടി. ഉത്തംദാസിൻ്റെ നേതൃത്വത്തിൽ ഉള്ള പോലീസ് ഡാൻസഫ് ടീമിലെ എസ്.ഐമാരായ വിനീത് വിജയനും, രാജീവ് ബാബുവും സംഘവും നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി പേരാമ്പ്ര, വാല്യക്കോട് വെച്ച് 51.432 ഗ്രാം എംഡിഎംഎയുമായും എട്ടരലക്ഷം രൂപയും കെ. എ 53 എംഡി 5418 ക്രറ്റ കാറും 4 മൊബൈൽ ഫോണുകളും പിടികൂടി. കക്കട്ട് ചേരാപുരം പുത്തൻപുരയിൽ  മുഹമ്മദ് തസ്നീം (34), ചേരാപുരം പിലാക്കൂൽസിറാജ് (42), ബാംഗ്ലൂരു സ്വദേശി തച്ചക്കര മുഹമ്മദ് യാസീൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മയക്കു മരുന്ന് എത്തിച്ചു വിൽപന നടത്തുന്ന സംഘമാണ് ഇന്ന് പുലർച്ചെ വാല്യക്കോട് - മുളിയങ്ങൽ റോഡിൽ വെച്ച് വാഹന പരിശോധനക്കിടെ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലാവുന്നത്. കാറിൻ്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പണം സീറ്റിനടിയിൽ കവറിലും ഒളിപ്പിച്ച നിലയിലായിരുന്നു. ലഹരി വിറ്റ് കിട്ടിയ പണമാണ് എട്ടര ലക്ഷം രൂപയെന്ന് സംശയിക്കുന...

കേരളത്തിന്‍റെ മണ്ണില്‍ നിന്ന് ലഹരി മാഫിയയെ തൂത്തെറിയും വരെ ഓപ്പറേഷന്‍ തൂഫാന്‍ തുടരും : രമേശ് ചെന്നിത്തല.

Image
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി.         • അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : കേരളത്തിന്‍റെ മണ്ണില്‍ നിന്ന് ലഹരി മാഫിയയെ തൂത്തെറിയും വരെ ഓപ്പറേഷന്‍ തൂഫാന്‍ തുടരുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല പ്രഖ്യാപിച്ചു. മാഫിയ എന്ന് കേള്‍ക്കുമ്പോള്‍ പണ്ട് ജനങ്ങള്‍ പേടിച്ചോടുമായിരുന്നു. എന്നാല്‍ ഇന്ന് ജനങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ മാഫിയകള്‍ പേടിച്ചോടുന്ന സാഹചര്യമാണ്. ഓപ്പറേഷന്‍ തൂഫാന്‍ കേരളത്തിലെപ്പോലെ തമിഴ്നാട്ടിലും കോളിളക്കം ഉണ്ടാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന് തമിഴ്നാട്ടിലെ അതിര്‍ത്തിയില്‍ തമിഴ്നാട് പോലീസിന്‍റെ സഹകരണം ലഭ്യമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് അറിയിച്ചിട്ടുണ്ട്. ഇത്ര വിപുലമായ രീതിയില്‍ ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പരിപാടി അവതരിപ്പിച്ച കണ്ണൂര്‍ കോര്‍പ്പറേഷനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ആഭിമുഖ്യത്തില്‍ ജീവിതമാണ് ലഹരി എന്ന പ്രമേയത്തില്‍ കണ്ണൂര്‍ കോര്‍പ...

ലഹരി വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്താൻ കണ്ണൂർ സിറ്റി പോലീസ്; വാക്കത്തോൺ ശനിയാഴ്ച.

Image
കണ്ണൂർ: 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' എന്ന ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ പോലീസ് മുൻകൈ എടുത്ത് നടത്തുന്ന ഈ മഹത്തായ യജ്ഞത്തിന്റെ ഭാഗമായി ജൂലൈ 18 ശനിയാഴ്ച രാവിലെ  കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ (സിന്തറ്റിക് ട്രാക്ക് കം ഫുട്ബോൾ ഗ്രൗണ്ടിൽ) വെച്ച് ലഹരിക്കെതിരായ വാക്കത്തോണും വിവിധ പരിപാടികളും നടക്കും. ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ തൂഫാൻ ഫ്ലാ​ഗ് ഉയർത്തും തുടർന്ന് ലഹരിക്കെതിരെയുള്ള പ്രതിജ്ഞയെടുക്കും ശേഷം ആഭ്യന്തരവകുപ്പ് മന്ത്രി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ കാൽടെക്സ് ഗാന്ധി സർക്കിൾ, ട്രാഫിക് പോലീസ് സ്റ്റേഷൻ വഴി ജവഹർ സ്റ്റേഡിയത്തിൽ അവസാനിക്കും. ഇതിനെത്തുടർന്ന് ഓപ്പറേഷൻ തൂഫാൻ സംഗീത ശില്പം, ഫ്ലാഷ് മോബ്, സിഗ്നേച്ചർ വാൾ തുടങ്ങിയ ആകർഷകമായ പ...

പ്രോജക്ട് സീറോ”: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി വിജിലൻസ്, ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ മിനറൽ റവന്യു ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.

Image
“         കണ്ണൂർ ചെറുകുന്ന് സ്വദേശിയായ പരാതിക്കാരന് പൂഴി മണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതി നൽകുന്നതിന് 15,000/- രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ കുറ്റ്യേരി സ്വദേശിയും, കണ്ണൂർ ജില്ലാ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യു ഇൻസ്പെക്ടറുമായ ശ്രീധരൻ പി.പി (വയസ്-49) യെ വിജിലൻസ് ഇന്ന് (16.07.2026) കൈയ്യോടെ പിടികൂടി. കണ്ണൂർ ചെറുകുന്ന് സ്വദേശിയായ പരാതിക്കാരൻ പൂഴിമണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതിക്കായി 2025 ജൂൺ മാസത്തിൽ കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അനുമതി നൽകുന്നതിന് കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസ് കാലതാമസം വരുത്തിയതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. ഇതിനെ തുടർന്ന് 08.07.2026 തീയതി ജിയോളജി ഓഫീസിൽ നിന്നും പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും, പരാതിക്കാരൻ രേഖകളുമായി ഓഫീസിലെത്തി മൈനിംഗ് റവന്യു ഇൻസ്പെക്ടർ ശ്രീധരനെ നേരിൽ കാണുകയും, ഇൻസ്പെക്ഷൻ നടത്തുന്നതിനായി പിന്നീട് എത്തികൊള്ളാമെന്നു പറഞ്ഞ് പരാതിക്കാരനെ തിരിച്ചയക്കുകയും ചെ...

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ.

Image
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) നെയാണ് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അങ്കമാലിയിൽ ലക്ഷങ്ങൾ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതര 3 ഇതര സംസ്ഥാനത്തൊഴിലാളികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൻ്റെ തുടർ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. ഇയാൾ കേരളത്തിൽ വന്നിട്ട് പത്തുവർഷത്തോളമായി. പല പ്ലൈവുഡ് കമ്പനികളിലുംജോലി ചെയ്തു. പിന്നീട് ആക്രി കച്ചവടമായിരുന്നു. തുടർന്ന് മയക്കുമരുന്ന് വ്യാപാരത്തിലേക്ക് മാറുകയായിരുന്നു. പെരുമ്പാവൂർ ആയിരുന്നു ഇയാളുടെ പ്രധാന മേഖല. ജില്ലയിൽ വിവിധ ഇടങ്ങളിൽ ഇയാൾ വീടുകൾ വാടകയ്ക്ക് എടുത്തിരുന്നു. പോലീസിന്റെയും ജനങ്ങളുടെയും ശ്രദ്ധയിൽപ്പെടാത്ത ഇടങ്ങളിലായിരുന്നു വീടുകൾ തിരഞ്ഞെടുത്തിരുന്നത്. പെരുമ്പാവൂർ പോഞ്ഞാശ്ശേരി ഭാഗത്ത് ഇയാൾ വാടകയ്ക്ക് എടുത്തിരുന്ന വീട്ടിൽനിന്ന് രണ്ട് ചാക്കുകളിലായ് മയക്കുമരുന്ന് നിറയ്ക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ചെറിയ ബോട്ടിലുകൾ പോലീസ് കണ്ടെത്തി. ആക...

ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ മേഴ്സി കോളേജിലെ വിദ്യാർത്ഥിനികൾക്കായി ആന്റി റാഗിങ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

Image
പാലക്കാട്‌ : പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ മേഴ്സി കോളേജിലെ വിദ്യാർത്ഥിനികൾക്കായി ആന്റി റാഗിങ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ ജനമൈത്രി ADNO ASI വി.ആർ. മുരുകൻ ക്ലാസിന് നേതൃത്വം നൽകി. റാഗിങ്ങിൻെറ ദൂഷ്യഫലങ്ങൾ, റാഗിങ്ങിന് ഇരയാകുന്ന വിദ്യാർത്ഥികൾ നേരിടുന്ന ശാരീരിക-മാനസിക പ്രയാസങ്ങൾ, ഇത് വിദ്യാർത്ഥികളെ ലഹരി ഉപയോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കാനുള്ള സാധ്യതകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കൂടാതെ, റാഗിങ് നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന കടുത്ത നിയമനടപടികളെക്കുറിച്ചും, ഇത്തരക്കാരുടെ കുടുംബത്തിനും പഠിക്കുന്ന സ്ഥാപനത്തിനും ഉണ്ടാകുന്ന അപമാനങ്ങളെക്കുറിച്ചും വിദ്യാർത്ഥിനികളെ ബോധ്യപ്പെടുത്തി. ബോധവത്കരണ ക്ലാസിനു ശേഷം ആന്റി റാഗിങ് പ്രതിജ്ഞയും എടുത്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എൻ.എം. ലൗലി ഉദ്ഘാടനം നിർവ്വഹിച്ചു. ആന്റി റാഗിങ് സെൽ സ്റ്റാഫ് കോ-ഓർഡിനേറ്റർമാരായ ഡോ. അമ്പിളി ജേക്കബ് കെ., മിസ്സ് ടാനിയ ആന്റണി, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ നന്ദന എം. എന്നിവർ സംസാരിച്ചു.

വലിയന്നൂർ മാവിലാച്ചാൽ ചാലിൽ ഹൗസിൽ താമസിക്കുന്ന ഇ. സുരേന്ദ്രൻ നിര്യാതനായി.

Image
വലിയന്നൂർ: മാവിലാച്ചാൽ ചാലിൽ ഹൗസിൽ താമസിക്കുന്ന ഇ. സുരേന്ദ്രൻ(68) നിര്യാതനായി. എടക്കാട് ബസാറിലെ സൂര്യ ടി. സ്റ്റാൾ ഉടമയാണ്.അച്ഛൻ:പരേതനായ തിരുവാരത്ത് കുഞ്ഞിരാമൻ. അമ്മ: പരേതയായ യശോദ.  ഭാര്യ: രഞ്ജിനി, നടാൽ. മക്കൾ :സുനയ, ലയ, അഞ്ജന. മരുമക്കൾ :പരേതനായ സമൽ (ബാലൻകിണർ ), വിപിൻ (വടക്കുമ്പാട് ), നിധിൻ (അലവിൽ). സഹോദരങ്ങൾ :ജനാർദ്ദനൻ ജെസ്ന ടെക്സ്റ്റൈൽസ് ചക്കരക്കൽ , ഷൈലജ, പുഷ്പ റിട്ടയേഡ് ഹെഡ് ടീച്ചർ പടന്നോട് എൽ പി സ്കൂൾ , ദയാനന്ദൻ മമ്പറം കോട്ടം.

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ.

Image
ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപയാണ് സമ്മാന തുക. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപതു പേർക്ക്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും ലഭിക്കും. കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളുമുണ്ട്.  500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്പന ജൂലൈ 20 തിങ്കളാഴ്ച മുതൽ ആരംഭിക്കും. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്.  അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രം അംഗീകൃത ഏജന്റുമാരിൽ നിന്നോ വില്പനക്കാരിൽ നിന്നോ നേരിട്ടു വാങ്ങേണ്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ, ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ എന്നിവ വഴി വില്പനയില്ല.

വിവരം വൈകിപ്പിക്കുന്നത് വിവരനിഷേധത്തിന് തുല്യം -വിവരാവകാശ കമീഷന്‍

Image
വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് നിശ്ചിത സമയത്തിനകം നല്‍കാതെ വൈകി നല്‍കുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യമാണെന്നും അത് ശിക്ഷാര്‍ഹമാണെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ സമയബന്ധിതമായി ലഭിക്കുക എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. എന്നാല്‍, പല ഓഫീസുകളില്‍നിന്നും വിവരാവകാശ നിയമം അനുശാസിക്കുന്ന തരത്തില്‍ വ്യക്തമായ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കുന്നില്ല.  വിവരാവകാശ അപേക്ഷ ലഭിച്ചാല്‍ എത്രയും വേഗം അല്ലെങ്കില്‍ പരമാവധി 30 ദിവസത്തിനകം നല്‍കണം. എന്നാല്‍, ഇപ്രകാരം വിവരം നല്‍കാത്തതിനാല്‍ അപേക്ഷകന്‍ രണ്ടാം അപ്പീല്‍ സമര്‍പ്പിച്ചതില്‍ കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോഴാണ് പല ഓഫീസുകളില്‍നിന്നും വിവരവും രേഖകളുടെ പകര്‍പ്പും നല്‍കുന്നതായി കാണുന്നത്. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഓരോ കാര്യാലയത്തിലെയും ഫയലുകള്‍ നശിച്ചു പോകാതിരിക്കാന്‍ ഡിജിറ്റലൈസേഷന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളിലൂടെ ഫയല്‍ സംരക്ഷിക്കേണ്ടതാണ...

പുതിയാക്കലിൽ താമസിക്കുന്ന കോയ്യോട് സ്വദേശി അബ്ദുൽ ഖാദർ നിര്യാതനായി.

Image
കണ്ണൂർ : മുണ്ടേരി കൊട്ടാനിച്ചേരി ഏച്ചൂർ കോട്ടം റോഡിൽ പുതിയാക്കലിൽ താമസിക്കുന്ന കോയ്യോട് സ്വദേശി അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യ: ബീഫാത്തിമ (കൊല്ലൻചിറ). മക്കൾ: ഫജിൽ, സെജിൽ, സജീർ. മരുമക്കൾ: സുബീന, സഫ്രീന, റസ്മിന. സൗദ, റെജിലത്ത് സഹോദരി പുത്രിമാരാണ്.കോയ്യോട് മത്സ്യവ്യാപാരിയായിരുന്നു.

മേലേചൊവ്വയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കും: രാത്രികാല ഗതാഗത നിയന്ത്രണം..

Image
മേലേചൊവ്വയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കും: രാത്രികാല ഗതാഗത നിയന്ത്രണം. മേൽപ്പാലം നിർമാണ പ്രവൃത്തികളും റോഡിലെ കുഴികളും മൂലം രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന മേലേചൊവ്വ ജംഗ്ഷനിൽ, അടിയന്തര നടപടികളിലൂടെ ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സർവീസ് റോഡ് റീടാറിങ് പ്രവൃത്തികൾ താഴെ പറയുന്ന ദിവസങ്ങളിൽ നടക്കും: • ​2026 ജൂലൈ 15 (ബുധൻ): രാത്രി (09:00PM) ആരംഭിച്ച് പിറ്റേന്ന് രാവിലെ (07:00AM) വരെ പ്രവൃത്തി തുടരും. ​• 2026 ജൂലൈ 16 (വ്യാഴം): രാത്രി (09:00PM) വീണ്ടും ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെയോടെ (രാവിലെയോടെ -07:00AM) പൂർത്തിയാക്കും. ​ശ്രദ്ധിക്കുക: പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി പ്രവൃത്തികൾ രാത്രികാലങ്ങളിൽ മാത്രമാണ് നടത്തുന്നത്. ടാറിങ് നടക്കുന്ന സമയങ്ങളിൽ ഒരു ദിശയിലൂടെ മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുക (വൺവേ നിയന്ത്രണം). ​യാത്രക്കാർ ഈ നിയന്ത്രണങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. ടാറിങ് നടക്കുന്ന ദിവസങ്ങളിൽ യാത്രക്കാർ പരമാവധി കണ്ണൂർ സിറ്റി വഴി തിരിഞ്ഞുപോകാൻ ശ്രമിക്കേണ്ടതാണ്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തും -മന്ത്രി കെ മുരളീധരന്‍.

Image
Newsofkeralam | a online news portal  കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നും പ്രവൃത്തി പൂര്‍ത്തിയായ ഉടന്‍ ജില്ലാ ആശുപത്രിയായി പ്രഖ്യാപിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി, ജനപ്രതിനിധികളുടെയും ആശുപത്രി വികസന സമിതി അംഗങ്ങളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ മോര്‍ച്ചറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി തൊട്ടടുത്തുള്ള 10 സെന്റ് റവന്യൂ ഭൂമി വിട്ടുനല്‍കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ രക്തബാങ്ക് ഉടന്‍ ആരംഭിക്കും. അത്യാഹിത വിഭാഗത്തില്‍ ഒഴിവുള്ള നാല് മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തിക ഉടന്‍ നികത്തും. അസിസ്റ്റന്റ് സര്‍ജന്‍, റേഡിയോളജിസ്റ്റ്, അനസ്തറ്റിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (സര്‍ജറി) എന്നിവരെയും നിയമിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ പോരായ്മകള്‍ പരിഹരിക്കുകയും രോഗികളെ തറയില്‍ കിടത്തുന്നത് കര്‍ശനമായി ഒഴിവാക്കുകയും ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗ...

പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു.

Image
കൽപ്പറ്റ: ശുചിത്വവും മികച്ച പ്രവർത്തനാന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പോലീസ് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. നേതൃത്വം നൽകി. സബ് ഡിവിഷൻ ഓഫീസുകളിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, എസ് എം എസ് യൂണിറ്റുകളിൽ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലും, പോലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒമാരും, ജില്ലാ ഹെഡ്‌ക്വാർട്ടേഴ്സിൽ റിസർവ് ഇൻസ്‌പെക്ടറും, മറ്റു യൂണിറ്റുകളിൽ സബ് ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.  എ.ഡി.ജി.പി (ലോ ആൻഡ് ഓർഡർ) യുടെ നിർദേശപ്രകാരമാണ് ജില്ലയിലുടനീളം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച പോലീസ് സ്റ്റേഷനുകളിലും ഓഫീസുകളിലും 'ശുചീകരണ ദിനം' ആചരിച്ച് ശുചിത്വ പ്രവർത്തനങ്ങൾ തുടർച്ചയായി നടപ്പാക്കും.

കൊടപ്പറമ്പിലെ ബീവി നിവാസിൽ താമസിക്കുന്ന ജമീല ടി.സി. നിര്യാതയായി.

Image
Newsofkeralam | a online news portal  കണ്ണൂർ സിറ്റി: കൊടപ്പറമ്പിലെ ബീവി നിവാസിൽ താമസിക്കുന്ന ജമീല ടി.സി. (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുങ്കളത്തിൽ മാമു. മക്കൾ : നൗഷാദ്, നസീമ, നിസാർ, നസീർ, ജസീറ. ജമാതാക്കൾ : ഫൗമിന, പരേതനായ റഷീദ്, നസ്മിയ, മുബീന, നവാസ്.  

വിവിധ സാഹചര്യങ്ങളിൽ നഷ്ടപ്പെട്ടുപോയ 20 മൊബൈൽ ഫോണുകൾ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കണ്ടെത്തി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകി.

Image
ഒറ്റപ്പാലം: വിവിധ സാഹചര്യങ്ങളിൽ നഷ്ടപ്പെട്ടുപോയ 20 മൊബൈൽ ഫോണുകൾ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കണ്ടെത്തി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകി.  ഇന്ന് രാവിലെ 10 മണിക്ക് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിലാണ് ഫോണുകൾ ഉടമകൾക്ക് കൈമാറിയത് കേന്ദ്ര ഗവൺമെന്റിൻറെ കീഴിലുള്ള സി.ഇ.ഐ.ആർ (CEIR) പോർട്ടലിൻെറ സഹായത്തോടെയാണ് കാണാതായ ഫോണുകൾ പോലീസ് കൃത്യമായി ട്രാക്ക് ചെയ്ത് കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ മൂന്ന് മാസത്തിനകം അമ്പതോളം (50) ഫോണുകളാണ് ഒറ്റപ്പാലം പോലീസ് വീണ്ടെടുത്ത് നൽകിയിട്ടുള്ളത്. ഒറ്റപ്പാലം ഇൻസ്പെക്ടർ രൂപേഷ്, എസ്.ഐ രാജേഷ്, എ.എസ്.ഐമാരായ ശശികുമാർ, വിനോദ്, ബിനുമോൻ, സി.പി.ഒ ജോബി കുര്യാക്കോസ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കാണാതായ ഫോണുകൾ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയത്. നഷ്ടപ്പെട്ടെന്ന് കരുതിയ തങ്ങളുടെ പ്രിയപ്പെട്ട ഫോണുകൾ ചുരുങ്ങിയ ദിവസങ്ങൾക്കകം തിരികെ ലഭിച്ച സന്തോഷത്തിലാണ് ഉടമസ്ഥർ.

എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കും; മന്ത്രി സി.പി ജോൺ.

Image
ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ കാഞ്ഞങ്ങാട് സബ് ഡിപ്പോ സന്ദർശിച്ചു. എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ നിന്ന് ദീർഘദൂര സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിപ്പോ നേരിടുന്ന പരിമിതികൾ ചോദിച്ചറിഞ്ഞു. കാഞ്ഞങ്ങാട് എ.ടി.ഒ കെ.സത്യനാഥൻ, സൂപ്രണ്ട് സരിത, സബ് ഡിപ്പോയിലെ ഉദ്യോഗസ്ഥരായ ടി.പി ഉത്തമൻ, എം.സന്തോഷ്, കെ. വി ലക്ഷ്മണൻ കെ.വി രാജൻ, വി. ബിശ്വാസ്, വിനോദ് , ജോസഫ്, പവിത്രൻ തുടങ്ങിയവർ മന്ത്രിയെ ബൊക്കെ നൽകി സ്വീകരിച്ചു.

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച (08/07/2026) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Image
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും -  ട്യൂഷൻ സെൻ്റെറുകൾ,മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  08.07.2026 (ബുധൻ) കോഴിക്കോട് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  യൂണിവേഴ് സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. ജില്ലയിലെ അങ്കണവാടികൾക്കും ഈ അവധി ബാധകമാണ്.

കെ.വി അബ്ദുള്ള സാഹിബ്, പി.പി കമാൽകുട്ടി മാസ്റ്റർ റോഡ് നാമകരണം.

Image
Newsofkeralam | a online news portal July 2026         • അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ: പുറത്തീൽ പ്രദേശത്ത് മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ അതികായരും മുസ്ലിം ലീഗ് സാരഥികളുമായിരുന്ന കെ.വി അബ്ദുള്ള സാഹിബ്, പി.പി കമാൽകുട്ടി മാസ്റ്റർ എന്നിവരുടെ പേരിലുള്ള റോഡിൻ്റെ നാമകരണം കണ്ണൂർ എംഎൽഎ അഡ്വ.ടി.ഒ. മോഹനൻ നിർവ്വഹിച്ചു. ചടങ്ങിൽ കണ്ണൂർ ഡപ്യൂട്ടി മേയർ കെ.പി.താഹിർ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ കെ.സുമ, മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി നസീർ പുറത്തീൽ , ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എം നൂറുദ്ധീൻ ഹാജി, പി.ടി കമാൽ.ഉമ്മർ പുറത്തീൽ, യു.പി.സ്കൂൾ മേനേജർ വി.മമ്മുഞ്ഞി ഹാജി, കെ.അബ്ദുൽ സലാം, എൻ പി.മൂസാൻ കുട്ടി, വി അഹമ്മദ് ഹാജി, പി.മൂസാൻ ഹാജി, കെ.വി.ജലീൽ സംസാരിച്ചു. എളയാവൂർ ജേണലിസ്റ്റ് കോളനി കീഴുത്തള്ളി സർവീസ് റോഡ് നിർമ്മാണത്തിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു.  പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി. 

കൊലക്കേസ് പ്രതി 40 വർഷത്തിന് ശേഷം അറസ്റ്റിൽ.

Image
Newsofkeralam | a online news portal ജൂലൈ 2026 പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ വെളിയം പടിഞ്ഞാറ്റിൻകര എന്ന സ്ഥലത്ത് 1987 ൽ സഹോദരി ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകരയുള്ള ചന്ദ്രശേഖരൻപിള്ള എന്നയാളിനെയാണ് പ്രതിയായ വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ വേലായുധൻപിള്ള മകൻ മോഹനൻപിള്ള എന്നയാൾ വെട്ടികൊലപ്പെടുത്തിയത്. 11.01.1987 വൈകിട്ട് 06.00 മണിയോടെ വീട്ടിൽ മദ്യപിച്ച് വന്ന് ബഹളം വച്ച ചന്ദ്രശേഖരൻപിള്ളയെ വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടി ചന്ദ്രശേഖരൻപിള്ള മരണപ്പെട്ടെന്ന് ഉറപ്പായ ശേഷം പ്രതിയായ മോഹനൻപിള്ള നാടുവിടുകയായിരുന്നു. ക്യത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 25 വയസ്സ് പ്രായമായിരുന്നു ഉണ്ടായിരുന്നത് ആദ്യം വേളാങ്കണ്ണിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിന്നീട് കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം പണിയ്ക്കായി എത്തിയശേഷം അവിടെ മറ്റൊരു പേരിൽ ഒരു സ്ത്രീയെ വിവാഹം കഴിച്ച് കുടുംബമായി താമസിച്ച് വരികയായിരുന്നു.അടുത്തിടെ അസുഖം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ പോയിരുന്ന പ്രതി അവിടെ വച്ച് വെളിയം സ്വദേശിയായ ഒരാളെ കണ്ടപ്പോൾ നാട്ട...

എളയാവൂർ ജേണലിസ്റ്റ് കോളനി കീഴുത്തള്ളി സർവീസ് റോഡ് നിർമ്മാണത്തിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു.

Image
Newsofkeralam | a online news portal July 2026                     • അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : എളയാവൂർ ജർണലിസ്റ്റ് കോളനി മുതൽ കിഴുത്തള്ളി വരെ ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം ആരംഭിക്കുവാൻ എളയാവൂർ സൗത്ത് സ്കൂളിൽ ചേർന്ന പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു. യോഗം ടി. ഒ. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. നിർമ്മാണം നടക്കുന്ന ദേശീയപാത ബൈപ്പാസിൽ ജേണലിസ്റ്റ് കോളനി മുതൽ കിഴുത്തുള്ളി വരെയുള്ള സർവീസ് റോഡ് യാഥാർത്ഥ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്ന് ടി ഓ മോഹനൻ എംഎൽഎ പറഞ്ഞു. ഇത് യാഥാർത്ഥ്യമായി കഴിഞ്ഞാൽ പ്രദേശവാസികൾക്ക് മാത്രമല്ല താഴെ ചൊവ്വയിലെയും മേലെ ചൊവ്വയിലെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകും. അതുകൊണ്ട് ജനകീയ പിന്തുണയോടെ ഈ സർവീസ് റോഡ് നേടിയെടുക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കൺസിലർമാരായ കെ. വിജിന, ഇ സുനില വിവിധ രാഷ...